ന്യൂഡൽഹി: സോഷ്യൽ മീഡിയാ വിചാരണകളും വ്യാജ മാധ്യമപ്രവർത്തനവും നീതിപൂർവമായ വിചാരണയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഇന്ന് മൊബൈൽ ഫോൺ കൈയ്യിലുള്ള ഓരോ വ്യക്തിയും മാധ്യമമായി മാറുന്ന പ്രവണത കുറ്റാരോപിതരുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. പലപ്പോഴും അപകടസ്ഥലങ്ങളിൽ പോലും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമ്മിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും ഇത് ഡിജിറ്റൽ അറസ്റ്റിന് സമാനമായ സാഹചര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
‘നീതിപൂർവമായ വിചാരണയ്ക്ക് സോഷ്യൽ മീഡിയ വെല്ലുവിളി’; സുപ്രീം കോടതി
