രമേഷ് പിഷാരടിയുടെ പ്രചാരണം തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; നഗരസഭ കൗണ്‍സിലര്‍ സിന്ധു രാജൻ ഒന്നാം പ്രതി

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിശാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് നഗരസഭ കൗണ്‍സിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് കേസ് എടുത്തത്.തടഞ്ഞ് നിർത്തി ഭീഷണിപെടുത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്.ഏപ്രില്‍ ഒന്നാം തിയതി രാത്രി പാലക്കാട് നഗരത്തിലെ വടക്കന്തറയില്‍ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിശാരടി വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. നഗരസഭയിലെ 5ാം വാർഡ് കൗണ്‍സിലർ സിന്ധുരാജൻ്റെ നേതൃത്വത്തിലാണ് തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയത്.പെണ്ണു പിടിയന്മാരെ ഒരു വീട്ടിലും വോട്ടു ചോദിക്കാൻ കയറ്റില്ലെന്ന് പറഞ്ഞു എന്നാണ് എഫ്‌ഐആർ. അന്യായമായി തടഞ്ഞ് നിർത്തുക, ഭീഷണിപെടുത്തുക, തെരഞ്ഞെടുപ്പില്‍ അനവശ്യ സ്വാധീനം ചെലുത്തല്‍ തുടങ്ങിയ ബിഎൻഎസിലെ വകുപ്പുകളും, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പും ചേർത്താണ് പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് കേസ് എടുത്തത്.ബിജെപിയുടെ വാർഡ് കൗണ്‍സിലർ സിന്ധു രാജൻ, ഇവരുടെ മകളും ബിജെപി പ്രവർത്തകയുമായ സ്‌നേഹ, ഒന്നാം പ്രതി സിന്ധുവിൻ്റെ സഹോദരനുംല ബിജെപി പ്രവർത്തകനുമായ വിജയകുമാർ എന്നിവരെയാണ് പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. രമേശ് പിഷാരടിയെ തടഞ്ഞത് ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തിരിച്ചടിയായിട്ടുണ്ട്. വിഷയം യുഡിഎഫ് സജീവ ചർച്ചയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *