ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടിക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിലെ പ്രതിയായ കെ.പി. ശങ്കദാസിനെ അറസ്റ്റു ചെയ്യാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.ഒരാള്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്പിയാണെന്നും അതിനാലാണ് അയാള്‍ ആശുപത്രിയില്‍ പോയതെന്നും കോടതി വിമർശിച്ചു.സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. പ്രതികളുടെ ജാമ്യ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. ടഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച കോടതി എസ്‌ഐടി ഉദ്യോഗസ്ഥരുടെ നടപടിയില്‍ യോജിപ്പില്ലെന്നും വ്യക്തമാക്കി. ശബരിമല സ്പോണ്‍സർമാർ ചെറിയ മീനിനെ ഇട്ട് വലിയ മീനിനെ പിടിക്കുകയാണെന്നും കോടതി പറഞ്ഞു.
”ഒരാള്‍ പ്രതി ചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്, അയാളുടെ മകൻ എസ്പിയാണ്”; എസ്‌ഐടിക്കെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം
