വിജയ് ചിത്രം ജനനായകന് ഇന്ന് നിർണായകം. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് നല്‍കിയ ഹർജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് പി ടി ആശ രാവിലെ 10.30 നാണ് വിധി പറയുക. സർട്ടിഫിക്കേറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചിരുന്നു. എന്നാല്‍ സർട്ടിഫിക്കേറ്റ് നല്‍കുന്നതിന് മുൻപ് എപ്പോള്‍ വേണമെങ്കിലും സി ബി എഫ് സി ചെയർമാന് ഇടപെടാമെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്.
‘ജനനായകന്’ നിര്‍ണായക ദിനം, സെൻസര്‍ ബോര്‍ഡുമായുള്ള നിയമ പോരാട്ടത്തില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും
