വാറന്റി കാലയളവില്‍ തകരാര്‍, സോളാര്‍ പ്ലാന്റ് മാറ്റി നല്‍കിയില്ല; 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ച്‌ കോടതി

വാറന്റി കാലവിനുള്ളില്‍ തകരാറിലായ സോളാർ പ്ലാന്റ് ശരിയാക്കി നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിന് ഉപഭോക്താവിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.എറണാകുളം,തേവരയിലെ വിദ്യോദയ സ്കൂള്‍ , 2018-ല്‍ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗര നാച്ചുറല്‍ എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 13,36,677/- രൂപ നല്‍കി, 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പ്ലാന്റ് കമ്മീഷൻ ചെയ്ത 2018 ഒക്ടോബർ മുതല്‍ അഞ്ച് വർഷത്തെ വാറന്റിയും കമ്ബനി നല്‍കിയിരുന്നു.എന്നാല്‍, വാറന്റി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ്, 2023 ഒക്ടോബർ മാസത്തില്‍ പ്ലാന്റിന്റെ ഇൻവെർട്ടർ തകരാറിലായി. സ്കൂള്‍ അധികൃതർ ഉടൻ തന്നെ വിവരം കമ്ബനിയെ അറിയിക്കുകയും ചെയ്തു. കമ്ബനിയുടെ ടെക്നീഷ്യൻമാർ തകരാർ സ്ഥിരീകരിച്ചെങ്കിലും ഇൻവെർട്ടർ നന്നാക്കുകയോ മാറ്റി നല്‍കുകയോ ചെയ്തില്ല. പിന്നീട്, നിരന്തരമായ ശ്രമങ്ങളെത്തുടർന്ന്, കമ്ബനി ഇൻവെർട്ടർ കൊണ്ടുപോയെങ്കിലും, വാറന്റി കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ശരിയാക്കുന്നതിന് അന്യായമായി പണം ആവശ്യപ്പെടുകയായിരുന്നു.കമ്ബനി തങ്ങളുടെ വാറന്റി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും കോടതി കണ്ടെത്തി.”സമൂഹത്തിന് സേവനം നല്‍കുന്ന ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ഇത്തരമൊരു ദുരനുഭവം ഉണ്ടായത് അത്യന്തം ഖേദകരമാണ്. സേവന ദാതാവിന്റെ നിരുത്തരവാദപരമായ സമീപനം കാരണം വിദ്യാഭ്യാസ സ്ഥാപനത്തിന് ഏറെ നാള്‍ ബുദ്ധിമുട്ടേണ്ടി വന്നു എതിർകക്ഷികള്‍ കരാർ ലംഘിക്കുക മാത്രമല്ല, ഉപഭോക്താവിന്റെ ആവർത്തിച്ചുള്ള അപേക്ഷകള്‍ അവഗണിക്കുകയും ചെയ്തു എന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തിസേവനത്തിലെ വീഴ്ച, ആധാർമിക വ്യാപാര രീതി, ഉപഭോക്താവിനുണ്ടായ മാനസികാഘാതം, സാമ്ബത്തിക നഷ്ടം എന്നിവ പരിഗണിച്ച്‌, പരാതിക്കാരായ സ്കൂളിന് 2,50,000/- രൂപ നഷ്ടപരിഹാവും കൂടാതെ, കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് എതിർകക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *