നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇഡി കുറ്റപത്രം പരിഗണിക്കാന്‍ വിസമ്മതിച്ച്‌ കോടതി

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.കേസില്‍ അന്വേഷണം തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹി റോസ് അവന്യു കോടതിയുടെതാണ് ഉത്തരവ്.ജവഹര്‍ലാല്‍ നെഹ്റു 1938ലാണ് പാര്‍ട്ടി മുഖപത്രമായി ‘നാഷണല്‍ ഹെറാള്‍ഡ്’ തുടങ്ങിയത് . ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് 38% ഓഹരിയുള്ള ‘യങ് ഇന്ത്യന്‍’ (വൈഐ) എന്ന കമ്ബനി, നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍.) 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകക്ക് ഏറ്റെടുത്തു എന്നാണ് കേസ്.കേസില്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് രാഹുലിനും സോണിയക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം.

Leave a Reply

Your email address will not be published. Required fields are marked *