നന്ദൻകോട് കൂട്ടക്കൊലകേസ്; വിധി നാളെ

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലകേസില്‍ മേയ് 8 ന് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി കൊലപ്പെടുത്തിയത്. കേഡല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി.

കേഡല്‍ ജിന്‍സണ്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വെച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്ബൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ.രാജ തങ്കം, ഡോ.ജീന്‍ പദ്മ, ഇവരുടെ മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.

മൂന്നു മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും ഒരെണ്ണം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്ന് കണ്ടെത്തിയത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതി പോലിസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *