കോഴിപ്പോരിന് സാംസ്‌കാരിക പദവി നല്‍കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തൻ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈകോടതിയുടെ നിരീക്ഷണം.മൃഗങ്ങള്‍ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാം. ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്നാട്ടില്‍ നിയമം മാറ്റിയതിന് സമാനമായി എന്തെങ്കിലും സംഭവിച്ചാല്‍ നോക്കാമെന്നാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.’ആടുകളം’ സിനിമയില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം. എന്നാല്‍ നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താൻ അനുമതി നല്‍കാനാകില്ല. കോഴിപ്പോരിന് സാംസ്‌കാരിക പദവി നല്‍കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കത്തി ഇല്ലാതെ കോഴിപ്പോര് നടത്താൻ അനുമതി തേടി മുവന്തേൻ നല്‍കിയ അപേക്ഷ ജില്ലാ കലക്ടർ തള്ളിയിരുന്നു. ഇതിനെതിരെയാണ് മൂവേന്തൻ ഹൈകോടതിയെ സമീപിച്ചത്.
കോഴിപ്പോരിന് സാംസ്ക്കാരിക പദവി നല്‍കാനാവില്ല : മധുര സ്വദേശിയുടെ ഹർജി തള്ളി മദ്രാസ് ഹൈകോടതി
