കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെയുള്ള പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി. ലോറൻസിൻ്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുൺ കുമാർ തള്ളിയത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുകൾ പോയിരുന്നതിനാൽ അതേ ബെഞ്ചിൽ നൽകിയ റിവ്യൂ ഹർജി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന മകള്‍ ആശ ലോറൻസിൻ്റെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. മൃതദേഹം വിട്ടുനല്‍കിയത് ഹൈക്കോടതി ശെരിവച്ചത് എല്ലാ വശങ്ങളും പരിഗണിച്ചാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.