നല്ലവരുമാനവും സമ്ബാദ്യവുമുള്ള ഭാര്യക്ക് വിവാഹമോചനക്കേസ് നടക്കുമ്ബോള്‍ ഭർത്താവ് ഇടക്കാല ജീവനാംശം നല്‍കേണ്ടകാര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.ജീവിതപങ്കാളിക്ക് സാമാന്യം നല്ലരീതിയില്‍ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഹിന്ദുവിവാഹനിയമത്തില്‍ ജീവനാംശം നല്‍കാനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയതെന്ന് ജസ്റ്റിസ് പി.ബി. ബാലാജി ചൂണ്ടിക്കാണിച്ചു.വിവാഹമോചനക്കേസില്‍ തീർപ്പുണ്ടാകുംവരെ ഭാര്യക്കും പ്രായപൂർത്തിയായിട്ടില്ലാത്ത മകനും മാസം 30,000 രൂപവീതം ജീവനാംശം നല്‍കണമെന്ന കുടുംബക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.ഒരു കമ്ബനിയുടെ ഡയറക്ടറായ ഭാര്യക്ക് നല്ല തുക ഡിവിഡൻഡ് ലഭിക്കുന്നുണ്ടെന്നും അവരുടെപേരില്‍ ധാരാളം വസ്തുവകകളുണ്ടെന്നും കാണിച്ചാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. മകന് പണം നല്‍കാനുള്ള ഉത്തരവ് അംഗീകരിക്കുന്നതായും ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഭർത്താവിന്റെ ഹർജിയില്‍ പറഞ്ഞു.തന്റെപേരിലുണ്ടായിരുന്ന വസ്തുവകകള്‍ അച്ഛന്റെപേരിലാണ് ഇപ്പോഴെന്നും കമ്ബനിയില്‍നിന്ന് ഡിവിഡൻഡ് കിട്ടുന്നില്ലെന്നുമായിരുന്നു ഭാര്യയുടെ തടസ്സവാദം. എന്നാല്‍, ഈ കേസ് നടക്കുന്നതിനിടെയാണ് സ്വത്ത് അച്ഛന്റെപേരിലേക്ക് മാറ്റിയതെന്ന് കോടതി കണ്ടെത്തി. ഡിവിഡൻഡ് നല്‍കുന്നത് നിർത്തിവെക്കാൻ കമ്ബനിയോട് ആവശ്യപ്പെട്ടതും വിവാഹമോചനക്കേസിന്റെ പേരിലാണെന്ന് വ്യക്തമായി. നല്ല സാമ്ബത്തികശേഷിയുള്ള ഭാര്യക്ക് ഇടക്കാല ജീവനാംശം നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹമോചന കേസ്: വരുമാനവും സമ്പാദ്യവുമുള്ള ഭാര്യക്ക് ഇടക്കാല ജീവനാംശം നല്‍കേണ്ടതില്ലെന്ന് കോടതി
