കൊല്‍ക്കത്ത കൂട്ട ബലാത്സംഗക്കേസില്‍ പൊലീസിനെതിരെ ദേശീയ വനിത കമ്മീഷൻ. കമ്മീഷൻ്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കുന്നില്ലെന്ന് ദേശീയ വനിത കമ്മീഷൻ ആരോപണം.സംഭവം നടന്നയിടം സന്ദർശിക്കാൻ അനുവദിക്കുന്നില്ല. ഇരയുടെ കുടുംബത്തെ കാണുന്നതില്‍ നിന്നും വിലക്കുന്നു. അന്വേഷണ വിവരങ്ങള്‍ കൈമാറുന്നില്ലെന്നും വനിത കമ്മീഷൻ അംഗം ഡോ. അർച്ചന മജുംദാർ ആരോപിക്കുന്നത്.ജൂണ്‍ 25 ന് കോളജിലെത്തിയ വിദ്യാർത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയില്‍ വച്ചാണ് മൂന്ന് പ്രതികളും ക്രൂര പീഡനത്തിനിരയാക്കിയത്. ഉപദ്രവിക്കരുതെന്ന് കാല് പിടിച്ചു അപേക്ഷിച്ചിട്ടും പ്രതികള്‍ പത്ത് മണിവരെ പീഡനം തുടർന്നുവെന്നും എഫ്‌ഐആറിലുണ്ട്. യുവതിയുടെ പരാതിയിലാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്തത്. കോളേജിലെ പൂർവ വിദ്യാർത്ഥിയായ മനോജിത് മിശ്ര, നിലവില്‍ കോളേജില്‍ പഠിക്കുന്ന 19 കാരൻ സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്ത കൂട്ട ബലാത്സംഗക്കേസില്‍ പൊലീസിനെതിരെ ദേശീയ വനിത കമ്മീഷൻ
