300 വർഷം പഴക്കമുള്ള ഗണപതി ക്ഷേത്രം പുനരുദ്ധരിക്കാൻ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി

മധുര : 300 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനെതിരെ തമിഴ്നാട്ടിൽ മുസ്ലീം വിശ്വാസികളുടെ പ്രതിഷേധം . തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ പെരയൂർ താലൂക്കിലെ തുമ്മനായക്കൻപട്ടി ഗ്രാമത്തിലെ വിനായകർ, കറുപ്പണ്ണസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനെതിരെയാണ് പ്രതിഷേധം.ക്ഷേത്രത്തിന് സമീപം ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് ഒരു മസ്ജിദ് നിർമ്മിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. ക്ഷേത്ര പുനരുദ്ധാരണം ആരംഭിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രാദേശിക മുസ്ലീങ്ങൾ ക്ഷേത്ര പരിസരത്ത് അതിക്രമിച്ചു കയറി പ്രതിഷേധങ്ങൾ നടത്തിയതെന്നും ഗ്രാമവാസികൾ പറയുന്നു. ക്ഷേത്രം പുതുക്കിപ്പണിയരുതെന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും മുസ്ലീങ്ങൾ ആവശ്യപ്പെടുന്നു. കോടതി പിന്തുണയോടെയുള്ള ക്ഷേത്ര പുനരുദ്ധാരണത്തെ എതിർക്കരുതെന്ന് മുസ്ലീങ്ങളെ ബോധ്യപ്പെടുത്താൻ പോലീസ് ശ്രമിച്ചു, പക്ഷേ അവർ വഴങ്ങിയില്ല. ഗ്രാമത്തിൽ ഏകദേശം 2 ഏക്കർ 40 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം പാരമ്പര്യ ട്രസ്റ്റികളുടെയും ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെയും നിയന്ത്രണത്തിലാണ്.ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ ക്ഷേത്ര അധികൃതർ സംസ്ഥാന, ജില്ലാ വിദഗ്‌ദ്ധ സമിതികളിൽ നിന്ന് അനുമതി നേടിയിട്ടുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിനെതിരെ സകുൽ ഹമീദ് എന്ന വ്യക്തി കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹർജി നൽകിയിരുന്നു .എന്നാൽ ഹർജി തള്ളി ഈ വർഷം ജനുവരിയിൽ, ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ ഹൈക്കോടതി അനുമതി നൽകി.ഹൈക്കോടതി ഉത്തരവുകൾക്ക് ശേഷം, ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി മഹേശ്വരനും ഗ്രാമവാസികളും മധുര പോലീസ് സൂപ്രണ്ടിന് മുമ്പാകെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും കുംഭാഭിഷേക ചടങ്ങും പൂർത്തിയാകുന്നതുവരെ പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി . ഇത് സംബന്ധിച്ച് മറ്റൊരുയും ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി പോലീസിനോട് സുരക്ഷ ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *