ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ ചുമത്തിയ ശിക്ഷ മദ്രാസ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കി. ദമ്പതികൾ തമ്മിലുള്ള ബന്ധം വഷളായതിനാലും ഭർത്താവ് മദ്യപാനിയായതിനാലും മാത്രം, തെളിവുകളുടെ അഭാവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷും ജസ്റ്റിസ് പി ധനബാലും അടങ്ങിയ ബെഞ്ച് വിധിച്ചു.
ഭർത്താവ് മദ്യപിച്ചതിനാൽ ഭാര്യയെ കൊലപ്പെടുത്തിയത് അവിഹിത ബന്ധത്തിന്റെ പേരിലാണെന്ന് കരുതാൻ കഴിയില്ല; മദ്രാസ് ഹൈക്കോടതി
