സിവില്‍ ജഡ്ജി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള മൂന്ന് വർഷത്തെ അഭിഭാഷകവൃത്തി നിർബന്ധമാണെന്ന വിധിയില്‍ മാറ്റം വരുത്താൻ വിസമ്മതിച്ച് സുപ്രീം കോടതി.ജുഡീഷ്യല്‍ ഓഫീസർ തസ്തികയിലെ പ്രവൃത്തിപരിചയം അഭിഭാഷകവൃത്തിയായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇത്തരം അപേക്ഷകള്‍ അംഗീകരിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് കോടതി നിരീക്ഷിച്ചു.മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒരു ജുഡീഷ്യല്‍ ഓഫീസറാണ് ഹർജി നല്‍കിയത്. ജുഡീഷ്യല്‍ ഓഫീസറായി താൻ നേടിയ പ്രവൃത്തിപരിചയം അഭിഭാഷകവൃത്തിയായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2019-ല്‍ ജുഡീഷ്യല്‍ സർവീസില്‍ പ്രവേശിച്ച തനിക്ക് രാജ്യത്തുടനീളം നടക്കുന്ന പരീക്ഷകള്‍ എഴുതാൻ അർഹതയുണ്ടെന്നും അദ്ദേഹം വാദിച്ചു.എന്നാല്‍, സിവില്‍ ജഡ്ജി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയായ മൂന്ന് വർഷത്തെ അഭിഭാഷകവൃത്തിക്ക് ജുഡീഷ്യല്‍ സർവീസിനെ തുല്യമായി കണക്കാക്കാൻ കോടതി വിസമ്മതിച്ചു.സിവില്‍ ജഡ്ജി പരീക്ഷകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം പാലിക്കുന്നതിന് ഒരു അഭിഭാഷകന്റെ സജീവമായ നിയമപരിജ്ഞാനം മാത്രമേ പരിഗണിക്കൂ എന്ന് വിധി വീണ്ടും ഉറപ്പിച്ചു.
സിവില്‍ ജഡ്ജി പരീക്ഷ: ജുഡീഷ്യല്‍ ഓഫീസര്‍ തസ്തികയിലെ പ്രവൃത്തിപരിചയം അഭിഭാഷകവൃത്തിയായി കണക്കാക്കില്ലെന്ന് സുപ്രീം കോടതി
