ബെയ്ലിന് ജാമ്യമില്ല; ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ

അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിന് ജാമ്യമില്ല. 27വരെ റിമാൻഡ് ചെയ്‌തു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.ജാമ്യാപേക്ഷ നാളെ പരിഗണിക്കും.ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അതേസമയം, പ്രതി ബെയ്ലിനു പരുക്കെന്നു മെഡിക്കൽ റിപ്പോർട്ട്. പുരികത്തിന് മുകളിൽ മുറിവും ചെവിയിൽ അണുബാധയുമുണ്ടെന്നു പ്രതി ഭാഗം വാദിച്ചു. ജൂനിയർ അഭിഭാഷക മർദിച്ചതെന്നാണ് പ്രതിഭാഗം.

മനഃപൂര്‍വം അഭിഭാഷകയെ മര്‍ദിച്ചിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് ബെയ്‌ലിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാട്ടിയത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ അഭിഭാഷക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ബെയ്ലിനെ തുമ്പയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *