ഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കുന്നത് പുതിയ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അടുത്ത ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഈ മാസം പതിനഞ്ചിന് ഹർജികൾ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആയി ബി.ആർ, ഗവായ് ചുമതലയേൽക്കുന്നത് പതിനാലാം തീയ്യതി ആണ്.
വഖഫ് ഭേദഗതി നിയമം സ്റ്റേചെയ്യണമെന്ന ആവശ്യത്തിൽ ഇന്ന് വാദം കേൾക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ചേരുകയും ചെയ്തിരുന്നു. എന്നാൽ, ഹർജികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഫയൽചെയ്ത സത്യവാങ്മൂലവും വിവിധ ഹർജിക്കാർ ഫയൽചെയ്‌ത മറുപടിയും താൻ വായിച്ചെന്നും ഇടക്കാല ഉത്തരവിൽ വിശദമായ വാദം കേൾക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
അടുത്ത ആഴ്ച താൻ വിരമിക്കുന്നതിനാൽ വിശദമായി വാദംകേട്ട് വിധിപറയുന്നതിനുള്ള സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് ഹർജികൾ അടുത്ത ആഴ്ച താൻ വിരമിക്കുന്നതിനാൽ വിശദമായി വാദംകേട്ട് വിധിപറയുന്നതിനുള്ള സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചത്. ഹർജികൾ പുതിയ ബെഞ്ചിന് വിടുന്നതിനെ കേന്ദ്ര സർക്കാരും കേസിലെ ഹർജിക്കാരും എതിർത്തില്ല.